Connect with us

Kerala

തൃശൂർ പൂരം കലക്കാൻ നേതൃത്വം നല്‍കിയത് എ.ഡി.ജി.പി അജിത് കുമാറാണെന്നും അത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: തൃശൂർ പൂരം കലക്കാൻ നേതൃത്വം നല്‍കിയത് എ.ഡി.ജി.പി അജിത് കുമാറാണെന്നും അത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.

സതീശൻ. തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കാൻ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് നടന്ന കാര്യങ്ങളാണിതെല്ലാം. അതിനാലാണ് ആരോപണങ്ങള്‍ വന്നിട്ടും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയേയും എ.ഡി.ജി.പിയേയും മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഇ.പി. ജയരാജൻ ജാവദേക്കറെ കണ്ടതെന്നും വി.ഡി. സതീശൻ ആരോപിച്ചു.

“2023 മേയില്‍ പാറമേക്കാവ് വിദ്യാമന്ദിർ ഹാളില്‍ ആർ.എസ്.എസിന്‍റെ ക്യാമ്ബ് നടന്നിരുന്നു. അവരുടെ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ പങ്കെടുത്തു. അയാളെ കാണാൻ മുഖ്യമന്ത്രി എ.ഡി.ജി.പി അജിത് കുമാറിനെ പറഞ്ഞയച്ചിരുന്നു. ഒരു മണിക്കൂർ അവർ തമ്മില്‍ സംസാരിച്ചു. എന്തു വിഷയം സംസാരിക്കാനാണ് സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന്‍റെ ചുമതലയുള്ള എ.ഡി.ജി.പിയെ മുഖ്യമന്ത്രി അങ്ങോട്ടയച്ചത്? തിരുവനന്തപുരത്തെ ഒരു ആർ.എസ്.എസുകാരനും അതിന് ഇടനിലക്കാരനായിരുന്നു. ആ ബന്ധമാണ് പിന്നീട് തൃശൂരില്‍ കണ്ടത്.

കമീഷണർ പൂരപ്പറമ്ബില്‍ അഴിഞ്ഞാടുമ്ബോള്‍ എ.ഡി.ജി.പി അവിടെ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെ പൂരം കലക്കാൻ നേതൃത്വം നല്‍കിയത് എ.ഡി.ജി.പിയാണ്. തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കാൻ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് നടന്ന കാര്യങ്ങളാണിതെല്ലാം. അതിനാലാണ് ആരോപണങ്ങള്‍ വന്നിട്ടും മുഖ്യമന്ത്രി ഇവരെ സംരക്ഷിക്കുന്നത്. ആർ.എസ്.എസുമായുള്ള മുഖ്യമന്ത്രിയുടെ അവിഹിത ബാന്ധവം ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്.

ഇപ്പോള്‍ വീണക്കെതിരെ എസ്.എഫ്.ഐ.ഒയുടെയോ കരുവന്നൂരില്‍ ഇ.ഡി അന്വേഷണമോ ഇല്ല. ഇതിനു പിന്നിലെന്താണ്? നിയമപരമായി ചെയ്യാൻ കഴിയാത്ത പല കാര്യങ്ങളും ഉദ്യോഗസ്ഥരെ കൊണ്ട് മുഖ്യമന്ത്രി ചെയ്യിച്ചു. ആരോപണങ്ങള്‍ ഉയർന്നിട്ടും ശശിയെ തൊടാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. എ.ഡി.ജി.പിക്കെതിരെ അന്വേഷണം നടത്തുന്നത് സബോഡിനേറ്റ് ഉദ്യോഗസ്ഥരാണ്. ഇതില്‍ പ്രത്യേകിച്ച്‌ നടപടിയൊന്നും ഉണ്ടാകാൻ പോകുന്നില്ല” -വി.ഡി. സതീശൻ പറഞ്ഞു.

Continue Reading
Advertisement

Trending